കുടിലില്‍ തെളിഞ്ഞു നിന്ന വിളക്കിന് നാളം
ചാറ്റല്‍ മഴയിലണഞ്ഞു പോയി...
ചാറ്റല്‍ മഴയിലണഞ്ഞു പോയി...
പാഠപുസ്തകം മടക്കിയ കുഞ്ഞ്
ഇത്തിരി വെളിച്ചത്തിന്നായ്
ഒരുപാടലഞ്ഞു തെരുവിലെങ്ങും...
അകത്ത് അമ്മ തന് മാറില്‍
തല ചായ്ച്ച പിഞ്ചു പൈതലിന്
ഇരുളില്‍ തേങ്ങലൊരു താരാട്ടു പാട്ടായി...
ശക്തമാം ഇടിമുഴക്കത്തിന് ഗാംഭീര്യത്തിലാ -
ശബ്ദങ്ങളെന്നേയലിഞ്ഞില്ലാതായെങ്കിലും
ഇന്നുമെന്നാത്മാവിലെവിടെയോ
ആരെയോ കാത്തിരുന്നൊരമ്മയും രണ്ടു മക്കളും...
..............................
അവര്‍... വെളിച്ചം നഷ്ടപ്പെട്ടപ്പോള്‍...
മാഞ്ഞു പോയ ചില ചിത്രങ്ങളില്‍ ഒന്നു മാത്രം...
മാഞ്ഞുപോയ പലചിത്രങ്ങള്‍ കണ്ടു
മറുപടിഇല്ലാതാക്കൂനോവുണർത്തുന്ന വരികൾ.
മറുപടിഇല്ലാതാക്കൂനല്ല കവിത
ശുഭാശംസകൾ...